ഈ ഒരു പുലരിയോളം ദുഃഖം നിറഞ്ഞു നിൽക്കുന്ന ഒരു ദിവസം ഈ നാടിനുണ്ടായിട്ടില്ല . ഇത്ര നാളത്തെ പ്രവാസത്തിനിടയിൽ ഇത്ര നിശ്ശബ്ദമായൊരു പുലരി ഞാൻ കണ്ടിട്ടില്ല . ലോകം കണ്ട ഏറ്റവും മനോഹരമായ ഭരണം അഞ്ച് പതിറ്റാണ്ട് തികയാൻ ഒരാണ്ട് മാത്രം ബാക്കിയാക്കി പ്രിയപ്പെട്ട സുൽത്താൻ , അങ്ങ് പടച്ചതമ്പുരാന്റെ വിളിക്കുത്തരം നൽകിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല .
ഒരു പിതാവിന്റെ സംരക്ഷണയിൽ മക്കൾ സ്വന്തം വീട്ടിൽ കഴിയുംപോലെയാണ് ഓരോ പ്രവാസിയും ഇവിടെ കഴിഞ്ഞത് .
അര നൂറ്റാണ്ടോളം ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്ന് കാണിച് തന്ന രാജാവ്.. ജനങ്ങളിൽ യാതൊരു വിധ എതിർപ്പുമില്ലാതെ പ്രവാസികളെയും സ്വന്തം രാജ്യത്തെ പൗരന്മാരെയും ഒരു പോലെ കണ്ട ഞങ്ങളുടെ പ്രിയപ്പെട്ട സുൽത്താൻ
ഒരു ഭരണാധികാരിയുടെ വിയോഗവർത്തയറിഞ്ഞ് കണ്ണുകൾ വല്ലാതെയിങ്ങനെ ഈറനണിയുന്നത് ഇതാദ്യമായാണ് . രാജാധിപത്യത്തിന്റെ അമ്പത് വർഷങ്ങൾ അങ്ങ് ജീവിച്ചത് ഞങ്ങളുടെ ഹൃദയങ്ങളിലാണ് .
ഇന്ത്യയെ എന്നും സ്നേഹിച്ച, ഇന്ത്യയിൽ പഠിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ ഗുരു സ്ഥാനീയനായിരുന്നു മുൻ രാഷട്രപതി ശങ്കർ ദയാൽ ശർമ്മ.
അനാഥത്വത്തിന്റെ സങ്കടക്കടൽ ഞങ്ങളെ മൂടിയിരിക്കുന്നു . അങ്ങയുടെ വിയോഗവർത്തയറിഞ്ഞ് ഇവിടെ പ്രകൃതിപോലും വേദനയോടെ നിൽക്കുന്നു .
ഒന്നുമില്ലാതിരുന്ന ഒരു രാജ്യത്തെ, ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തി ആത്മാഭിമാനം പകർന്നത് അങ്ങായിരുന്നു . നീതിയുകതവും സുരക്ഷിതവുമായ അങ്ങയുടെ സുവര്ണകാലത്താണ് ഈ നാടിൻറെ ആബാലവൃദ്ധം ജനങ്ങളും ജനിച്ചതും വളർന്നതും ലോകമൊട്ടുക്കും പടർന്നതും .
അങ്ങ് കാണിച്ച വഴിയിൽ മുന്നേറാൻ രാജ്യത്തിന് ഇനിയും കഴിയട്ടെ . ശാന്തിയും സമാധാനവും മാത്രം എങ്ങും പടരട്ടെ .
ആദരാഞ്ജലികൾ ഹിസ്‌ മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദ്.


Comments